തലശേരി നഗര മധ്യത്തിലെ വിദ്യാലയത്തിൽ വീണ്ടും കവർച്ച. ചിറക്കര ഗവൺമെന്റ് യുപി സ്കൂളില്‍ നിന്ന് അയ്യായിരം രൂപയാണ് മോഷ്ടിച്ചത്. ദിവസങ്ങൾക്ക് മുൻപ് തിരുവങ്ങാട് വലിയ മാടാവിലെ സീനിയർ ബേസിക് സ്കൂളിലും കവർച്ച നടന്നിരുന്നു.
ഓഫീസ് റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും പുട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അധ്യാപകർ സൂക്ഷിച്ചവെച്ച അയ്യായിരം രൂപയാണ് നഷ്ട്ടപ്പെട്ടത്. സ്കൂളിലെ ജീവനക്കാരനായ എം.കെ.ശശീന്ദ്രൻ ബാഗിൽ സൂക്ഷിച്ചുവച്ചിരുന്ന ഇരുപതിനായിരം രൂപ മോഷ്ടാവ് കാണാത്തതിനാൽ നഷ്ടപെട്ടില്ല. പ്രധാന അധ്യാപികയുടെ പരാതിയിൽ തലശേരി പൊലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ടൗണിൽ തന്നെയുള്ള ഗവൺമെന്റ് സീനിയർ ബേസിക് സ്കൂളിൽ മോഷ്ണം നടന്നത്. ഇരുപതിനായിരം രൂപയാണ് അന്ന് നഷ്ട്ടപ്പെട്ടത്. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ കവർച്ച.