യുവതിയെ മാനഭംഗംചെയ്തെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കേസ്. മഹാരാഷ്ട്ര കല്യാൺ മുൻസിപ്പൽ കോർപറേഷൻ അംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.
കല്യാൺ മുൻസിപ്പൽ കോർപറേറ്റർ ദയാ ഗെയ്ക്‌വാദാണ് മാനഭംഗകേസിൽ അകപ്പെട്ടിരിക്കുന്നത്. ഇരുപത്തിയേഴുകാരിയായ യുവതിനൽകിയ പരാതിയിലാണ് കേസ്. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചശേഷം, തന്നെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ബിജെപി നേതാവായ ഗെയ്ക്വാദനെ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പട്ടതെന്നും, പിന്നീട് സൗഹൃദത്തിലാവുകയായിരുന്നുവെന്നും യുവതി പറയുന്നു.
ഒപ്പം, എന്‍സിപിയുടെ വനിതാസംഘടനാനേതാവ് അശ്വിനി ധുമാലിന്റെ വസതിയില്‍ വെച്ചാണ് പീഡനം നടന്നതെന്നും, പീഡനദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ, ഐപിസി 376, 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം, യുവതി ഉന്നയിച്ച പരാതി കളവാണെന്നും, കള്ളപരാതി നല്‍കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയത് തന്നെയാണെന്നും ഗെയ്ക്‌വാദ് പറഞ്ഞു.