ലോട്ടറി ടിക്കറ്റ് തിരുത്തി സമ്മാനർഹമായ ടിക്കറ്റാക്കി മാറ്റി പണം തട്ടുന്ന രണ്ടു പേർ അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അൻസാർ വടക്കേവിള സ്വദേശി ഷാജഹാൻ എന്നിവരെ ഈസ്റ്റു പൊലീസാണ് അറസ്റ്റു ചെയ്തത്. ചെറുകിട കഞ്ചവടക്കാരെ കബളിപ്പിച്ചാണ് ഇവർ പണം തട്ടിയിരുന്നത്
സമ്മാനം ലഭിക്കാത്ത ടിക്കറ്റുകളുടെ അവസാന അക്കങ്ങൾ തിരുത്തിയാണ് അൻസാറും ഷാജഹാനും തട്ടിപ്പ് നടത്തിയിരുന്നത്. തിരുത്തൽ വരുത്തി ടിക്കറ്റുകളെ സമ്മാനഹർമായ ആയിരത്തിന്റെയോ അഞ്ഞൂറിന്റെയോ ടിക്കറ്റാക്കി മാറ്റിയാണ് കബളിപ്പിക്കൽ. ബാർകോഡ് വെച്ച് ടിക്കറ്റുകൾ പരിശോധിക്കാതിരിക്കാൻ കഴിയാത്ത ചെറിയ കടകളിലാണ് ഇവർ വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ് നടത്തിവന്നത്. പഴയ ലോട്ടറി ടിക്കറ്റുകളിൽ നിന്ന് അക്കങ്ങൾ വെട്ടിയെടുത്തും തിരുത്തിയുമായിരുന്നു ഇവരുടെ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു
ചിന്നക്കട നഗരത്തിലുള്ള കെ ആൻഡ് കെ എന്ന ലോട്ടറിക്കടയിൽ നിന്ന് അൻസാർ ടിക്കറ്റുകൾ മാറ്റി പണം തട്ടിച്ചിരുന്നു. ഇതു മനസിലാക്കിയ കടയുടമ പൊലീസിൽ പരാതി നൽകാതെ കാത്തിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം പ്രതി വീണ്ടും തട്ടിപ്പുമായി എത്തിയതോടെ കയ്യോടെ പൊലീസിന് കൈമാറിയത്.ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഷാജഹാൻ എന്നയാളാണ് ടിക്കറ്റുകൾ തിരുത്തുന്നതെന്ന് കണ്ടെത്തിയത്.ചെറുകിട കച്ചവടക്കാരേ പറ്റിക്കുന്ന സംഘത്തെപ്പറ്റി നേരത്തേ സൂചനകൾ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് പ്രതികൾ കുടുങ്ങുന്നത്