കർണാടകയിലെ ചന്നപ്പട്ടണയിൽ നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ് കൊള്ളയടിച്ച പ്രതികളിൽ നിന്ന് തൊണ്ടിമുതൽ കണ്ടെടുത്തു. മൂന്നു യാത്രക്കാരിൽ നിന്നായി നാലരപവൻ സ്വർണവും പണവും ബാഗുമാണ് അക്രമികൾ കൊള്ളയടിച്ചത്. കേസില്‍ അറസ്റ്റിലായ നാലു പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മാൻഡ്യ സ്വദേശികളായ അബ്ദുള്ള, ഉമർ ഫാറൂഖ്, അമീൻ ഹുസൈൻ ശുഹൈബ് എന്നിവരാണ് കേരള ആർ ടി സി ബസ് കൊള്ളയടിച്ചത്. ഇവർ കവർച്ച ചെയ്ത സ്വർണമാലകൾ വിദേശ യാത്രക്കുള്ള രേഖകൾ അടങ്ങിയ ബാഗ് പേഴ്‌സ് എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 31ന് ചെന്നപ്പട്ടണയിൽ വെച്ചാണ് കോഴിക്കോടുനിന്നു ബെംഗളുരുവിലേക്ക് വരുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് നാൽവർ സംഘം കൊള്ളയടിച്ചത്. മൂന്നു യാത്രക്കാരിൽ നിന്നായി നാലരപവൻ സ്വർണവും പണവും ബാഗും അക്രമികൾ കൊള്ളയടിച്ചു. അരിവാൾ കാണിച്ചു ഭീഷണിപ്പെടുത്തി ആയിരുന്നു കൊള്ള.കേരള സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ രാമനാഗരാ പോലീസ് അന്നുതന്നെ പ്രതികളിൽ ഒരാളെ പിടികൂടി. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥനത്തിലാണ് മാറ്റു മൂന്നുപേരേയും അറസ്റ്റ് ചെയ്തത്. രാമനാഗരാ ഡി വൈ എസ് പി യെയാണ് കർണാടക സർക്കാർ അന്വേഷണ ചുമതല ഏല്പിച്ചത്.