മലപ്പുറം തിരൂരിലെ കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി ബിപിൻ കൊല്ലപ്പെട്ടു. ബി.പി. അങ്ങാടി പുളിഞ്ചോട്ടിൽ വെട്ടേറ്റ നിലയിലാണ് ബിപിനെ കണ്ടത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സ്ഥലം സന്ദർശിച്ച തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത്ത് കുമാർ പറഞ്ഞു.
ഇന്ന് രാവിലെ ഏഴു മണിക്ക് ശേഷം നാട്ടുകാരാണ് പുളിഞ്ചോട്ടിൽ റോഡരികിൽ വെട്ടേറ്റ നിലയിൽ ബിപിനെ കണ്ടത്.തുടർന്ന് പൊലിസെത്തി ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആർ.എസ്.എസ് പ്രവർത്തകനാണ് കൊല്ലപ്പെട്ട ബിപിൻ.മതം മാറിയതിന്റെ പേരിൽ 2016 നവംബർ 19നാണ് കൊടിഞ്ഞി സ്വദേശി ഫൈസൽ കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിൽ രണ്ടാം പ്രതിയാണ് ബിപിൻ.ഒന്നര മാസം മുമ്പാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും മലപ്പുറം എസ്.പി ദേബേഷ്കുമാർ ബഹ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കുമെന്നും ഐ.ജി.എം.ആർ.അജിത്ത് കുമാർ പറഞ്ഞു
തിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ തലക്കാട്, തൃപങ്ങോട് പഞ്ചായത്തുകളിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യപിച്ചിട്ടുണ്ട്.