E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഖബറിടത്തിൽ തനിച്ചിരുന്നു, കടൽ കാണാൻ പോയി, ആഷിഖിന്റെ ജീവനെടുത്തത് ആര്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bluewhale-death-palakkad
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തിൽ ബ്ലൂവെയ്‌ൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടിവരികയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ച് വിദ്യാർഥികളുടെയും യുവാക്കളുടെയും ആത്മഹത്യകളാണ് വീണ്ടും വാർത്തയാകുന്നത്. ബ്ലൂവെയ്‌ൽ വാർത്തകൾ വരാൻ തുടങ്ങിയതോടെയാണ് പലർക്കും സംശയങ്ങൾ തുടങ്ങിയത്. ബ്ലൂവെ‌യ്ൽ നിർദ്ദേശങ്ങളിൽ പറയുന്ന ടാസ്കുകൾ ജീവനൊടുക്കിയ വിദ്യാർഥികൾ ചെയ്തിരുന്നുവെന്ന് മാതാപിതാക്കൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. ബ്ലൂവെ‌യ്ൽ കളിച്ചതിന് വ്യക്തമായ തെളിവുകളും കിട്ടിയിട്ടില്ല.

ദിവസങ്ങൾക്ക് മുൻപ് പാലക്കാട്ടു നിന്നും സമാനമായ വരാ‍ത്ത് വന്നു ബ്ലൂവെയ്ൽ ഗെയിം കളിച്ച് ഇരുപതുകാരനായ വിദ്യാർ‌ഥി ജീവനൊടക്കിയെന്നാണ് സംശയം. നാലു മാസം മുൻപ് യുവാവ് വിദ്യാർഥി ചെയ്തത് ബ്ലൂവെയ്ൽ ഗെയിം കളിച്ചാണെന്നു മാതാവ് പറയുന്നത്. പിരായിരി പള്ളിക്കുളം കുളത്തിങ്കൽ വീട്ടിൽ അസ്മയുടെ മകൻ ആഷിക്കിനെ കഴിഞ്ഞ മാർച്ച് 31ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗവ. വിക്ടോറിയ കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്ന ആഷിക് സ്ഥിരമായി മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരുന്നു. 

ബ്ലൂവെയ്ൽ ഗെയിമിലെ ചാലഞ്ചുകൾക്കു സമാനമായ രീതിയിൽ ഒറ്റയ്ക്കു കടൽ കാണാനായി പൊന്നാനിയിൽ പോകുകയും വീടിനു സമീപത്തെ കെട്ടിടത്തിനു മുകളിൽ നിന്നു രാത്രി താഴേക്കു ചാടാൻ ശ്രമിക്കുകയും ചെയ്തു. ഒരു തവണ അയൽവാസി കണ്ടു പിന്തിരിപ്പിച്ചെങ്കിലും രണ്ടാം തവണ നടുവിനു പരുക്കേറ്റ് ആശുപത്രിയിലായി. തൊട്ടടുത്ത പള്ളിയുടെ കബർസ്ഥാനിൽ രാത്രിയിൽ പലപ്പോഴും ആഷിക് പോകാറുണ്ടായിരുന്നു.  

ഒരു തവണ കയ്യിലെ ഞരമ്പ് മുറിച്ചതായും അസ്മ വെളിപ്പെടുത്തി. പ്ലസ്ടു വിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച ആഷിക് കോളജിലെ കൂട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവും ഇയാൾക്കില്ലെന്നു സുഹൃത്തുക്കളും മാതാവും ഉറപ്പിച്ചു പറയുന്നു. ഏകാന്തതയും മരണവും തേടിയുളള യാത്രയായിരുന്നു എപ്പോഴുമെന്നും  രക്തംപുരണ്ട കൈകളുമായി പൊന്നാനി കടലിൽ നിൽ‌ക്കുന്നതും കരിങ്കൽ ക്വാറിയുടെ ഒാരത്ത് ഇരിക്കുന്നതുമായ മൊബൈൽ ചിത്രങ്ങൾ തെളിവാണെന്നും മാതാവ് സംശയിക്കുന്നു. 

മരിക്കുന്നതിന്റെ തൊട്ടുദിവസം വരെ ആഷിഖ് ഫെയ്സ്ബുക്ക് പേജ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. #Gone_with_the_wind എന്ന ഹാഷ്ടാഗോടെ പ്രൊഫൈൽ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.