ആലുവയില്‍ ട്രാന്‍സ്ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘട്ടനത്തിലാണ് ഗൗരി കൊല്ലപെട്ടതെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
പെരിയാറിന് കുറുകെയുള്ള റയിൽവേ േമൽപാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ ഈ മാസം പതിനഞ്ചാം തീയതിയാണ് ട്രാൻസ്ജെൻഡറായ ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് അന്നമട സ്വദേശിയായ അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പതിനഞ്ചാം തീയതി വൈകുന്നേരം അഭിലാഷ് മുംബൈയിൽ നിന്ന് ആലുവയിൽ ട്രെയിനിറങ്ങി.
സ്റ്റേഷിൻവെച്ച് ഇയാളുടെ ബാഗ് മോഷണം പോയി. ബാഗ് തിരഞ്ഞ് അഭിലാഷ് ട്രാക്കിലൂടെ നടക്കുമ്പോൾ ഗൗരിയെ കണ്ടു. കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഗൗരി അഭിലാഷിനെ കൂട്ടികൊണ്ടു പോയി. ശാരീകബന്ധത്തിന് ഗൗരി നിർബന്ധിച്ചെങ്കിലും അഭിലാഷ് വഴങ്ങിയില്ല. വാക്കേറ്റത്തിനൊടുവിൽ കൈയാങ്കളിയായി. ഇതിനിടിൽ അഭിലാഷ് ഗൗരിയുടെ കഴുത്തിൽ ഷാളുകൊണ്ട് മുറുക്കി. ഗൗരി അബോധവസ്ഥയിലായപ്പോൾ അഭിലാഷ് സ്ഥലം കാലിയാക്കി. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തമിഴ്നാട്ടില്‍ നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍റായ ഗൗരി വർഷങ്ങളായി ആലുവയിലായിരുന്നു താമസം.