കോട്ടയം പൊൻകുന്നത്ത് ഹാഷിഷ് ഒായിലുമായി മൂന്നു യുവാക്കൾ എക്സൈസിന്റെ പിടിയില്‍. 33 ഗ്രാം ഹാഷിഷ് ഒായിൽ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് ഹാഷിഷ് ഓയില്‍ നല്‍കിയവരെക്കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്.
തിടനാട് സ്വദേശി തോമസ് ജോർജ്, കാഞ്ഞിരപ്പള്ളി സ്വദേശി അലൻതോമസ്, കോട്ടയം സ്വദേശി എം.നന്ദഗോപാൽ എന്നിവരാണ് പിടിയിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയൊണ് ഇവർ പിടിയിലായത്. കാറിലെത്തിയ ഇവരുടെ പക്കൽ നിന്നും മിഠായി ടിന്നിൽ സൂക്ഷിച്ചിരുന്ന മുപ്പത്തി മൂന്ന് ഗ്രാം ഹാഷിഷ് ഒായിൽ കണ്ടെടുത്തു. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാഷിഷ് ഒായിൽ ഉപയോഗിക്കുന്ന പൈപ്പും കാറിൽ നിന്നും കണ്ടെടുത്തു. വിപണയിൽ ഇരുപത്തി നാലായിരത്തോളം രൂപ വില വരുന്ന ഒായിലാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.
പത്ത് കിലോഗ്രാമോളം കഞ്ചാവ് വാറ്റിയെടുത്താലാണ് 100 ഗ്രാം ഹാഷിഷ് ഒായിൽ ലഭിക്കുന്നതെന്നും എക്സൈസ് അറിയിച്ചു. സ്വന്തമായി ഉപയോഗിക്കുന്നതിനായി അഞ്ച് മില്ലിഗ്രാമിന് 3500 രൂപ വീതം വില നൽകി എറണാകുളത്ത് നിന്നുമാണ് ഇവർ ഹാഷിഷ് ഒായിൽ വാങ്ങിയത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിൽ ഒരു വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 40 മില്ലിഗ്രാം ഹാഷിഷ് ഒായിൽ കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.