മലപ്പുറം വളാഞ്ചേരിയില്‍ രണ്ടു കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. അസാം സ്വദേശിയായ അസീസ് റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വില്‍ക്കാനാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ബംഗാള്‍, ബീഹാര്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അടുത്തിടെ വ്യാപകമായി കഞ്ചാവ് എത്തിയിരുന്നു.എന്നാല്‍ സമീപകാലത്ത് ആദ്യമായാണ് ആസാമില്‍ നിന്നും കഞ്ചാവുമായി ഒരാള്‍ പിടിയിലാകുന്നത്. 1 കിലോ 800 ഗ്രാം കഞ്ചാവാണ് പ്രതിയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്.വളാഞ്ചേരി ടൗണ്‍ പരിസരത്ത് പൊലീസ് വാഹനപരിശോധന നടത്തുന്നത് കണ്ട് ഭയന്നോടിയ അസീസിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.മാസത്തില്‍ ഒരിക്കല്‍ ഇയാള്‍ അസാമില്‍ നിന്ന് കൊണ്ടുവരുന്ന മുന്തിയ ഇനം കഞ്ചാവ് മലപ്പുറം,പാലക്കാട്,തൃശൂര്‍ ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഒരു കിലോ കഞ്ചാവിന് 10000 രൂപ നിരക്കിലാണ് വില്‍പ്പന.ഇതര സംസ്ഥാന തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തുന്നത്.പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും.കഞ്ചാവ് മാഫിയയുടെ കണ്ണികളെ കുറിച്ച് അന്വേഷണം നടത്തുമെന്നും വളാഞ്ചേരി എസ്‌ഐ പറഞ്ഞു.