മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മാനത്തുമംഗലം സ്വദേശി മുത്തമ്മിലാണ് അറസ്റ്റിലായത്. വെടിയേറ്റ മാസിനെ സ്കൂട്ടറിൽ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.കൊല്ലപ്പെട്ട മാസിന് നേരെ പലവട്ടം തോക്കു ചൂണ്ടിയ ശേഷം വെടിയുതിർത്ത മുത്തമ്മിലാണ് പിടിയിലായത്. കൊലപാതകം നടക്കുമ്പോൾ ഒന്‍പതു പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. മാസിന് നേരെ മുത്തമ്മിൽ തോക്ക് ചൂണ്ടുന്നതിന്റെ ദൃശ്യങ്ങൾ പകർത്താന്‍ മറ്റു സുഹൃത്തുക്കൾ ശ്രമിച്ചിരുന്നു. കൊല്ലപ്പെട്ട മാസിന് ഒപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ ചോദ്യം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയ മുത്തമ്മലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവസ്ഥലത്ത് ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളുണ്ട്. വെടിയേറ്റ മാസിനെ സ്കൂട്ടറിന്റെ മധ്യഭാഗത്തിരുത്തി പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കാനും അറസ്റ്റിലായ മുത്തമ്മൽ ഒപ്പമുണ്ടായിരുന്നു. വെടിയേറ്റ് മാസിന്‍ സ്കൂട്ടറിന് പിന്നില്‍ നിന്ന് പിറകോട്ട് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേസിൽ പ്രധാന തെളിവാകും. കൊല്ലപ്പെട്ട മാസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.