കോഴിക്കോട് മുക്കത്ത് മദ്രസ വിദ്യാർഥിയായ പതിനാലുകാരനെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയാക്കി. സാരമായ പരുക്കേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.കാരശ്ശേരി സർക്കാർപറമ്പിലെ ഖുവ്വത്തുൽ ഇസ്‌ലാം മദ്രസയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാർഥിയാണ് പീഡനത്തിനിരയായത്.തലേദിവസം മാത്രം മദ്രസയിൽ ചേരാനെത്തിയ കൊല്ലം പറവൂർ സ്വദേശി അബ്ദുൾ റൗഫെന്ന റാഷിദാണ് പീഡിപ്പിച്ചത്. വെള്ളിയാഴ്ച വീട്ടിലെത്തിയ കുട്ടി തിരികെ പോകാൻ തയറായില്ല.നിർബന്ധിച്ച് അയക്കാൻ ശ്രമിച്ചപ്പോൾ പീഡന വിവരം തുറന്ന് പറയുകയായിരുന്നു.
സാരമായി പരിക്കേറ്റ കുട്ടിക്ക് മലമൂത്ര വിസർജത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വിവരം പുറത്ത് പറഞ്ഞതിന്റെ പേരിൽ കുട്ടിയുടെ അയൽവാസികളെ പള്ളി കമ്മിറ്റിക്കാർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പീഡന വിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരം മദ്രസയിലെ ഉസ്താദിനെതിരെയും കേസെടുത്തിട്ടുണ്ട്.