തൃശൂര്‍ ചാവക്കാട് സ്വകാര്യ ബസിനുള്ളില്‍ വച്ച് യാത്രക്കാരിയുടെ മാല മോഷണംപോയി. മാല നഷ്ടപ്പെട്ടതായി യാത്രക്കാരി പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ് യാത്രക്കാർ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. പക്ഷെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ പോലെ മാല കിട്ടിയില്ലെന്ന് മാത്രം.
തൃശൂർ. ചാവക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ പട്ടാപകലാണ് മാല മോഷണം നടന്നത്. വയോധികയുടെ രണ്ടു പവന്റെ മാലയാണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മരുമകൾ മാല എവിടെ എന്ന് ചോദിച്ചപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. തൊണ്ടി മുതൽ, ബസിൽ ഉണ്ടാകുമെന്ന് ജീവനക്കാരും യാത്രക്കാരും കരുതി. ബസ് അന്തിക്കാട് സ്റ്റേഷനിൽ എത്തിച്ചെങ്കിലും യാത്രക്കാരെ പരിശോധിച്ചില്ല. കാരണം മാല പൊട്ടിച്ചത് ആരും കാണാത്തതിനാൽ പരിശോധന വേണ്ടെന്ന നിലപാടായിരുന്നു പൊലീസിന്റേത്. കഴുത്തിൽ നിന്ന് ഊരി വീണതാകാമെന്ന നിഗമനത്തിൽ ബസ് വിട്ടു. പക്ഷേ. പരാതിയുള്ളതിനാൽ കേസെടുത്തു. മാലക്കള്ളന്റെ കഥ പറയുന്ന തൊണ്ടിമുതലും ദൃക്സാക്ഷികളും സിനിമയിലെ പൊലീസിനെപ്പോലെ അത്ര നല്ല പൊലീസ് ആയിരുന്നില്ല യഥാർഥ ജീവിതത്തിലെന്നാണ് യാത്രക്കാരുടെ അഭിപ്രായം. കാരണം, മാല കണ്ടെത്താൻ പൊലീസ് ആത്മാർഥമായി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം.