വിദ്യാർഥിനികളെ ദുരുപയോഗം ചെയ്തശേഷം ഇന്റർനെറ്റിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ നടപടിയെടുക്കാതെ പൊലീസ്. അസമിലെ കാട്‌ലിചെറിലാണ് സംഭവം. ഇവിടുത്തെ മോഡൽ ഹൈസ്കൂൾ അധ്യാപകനായ ഫയ്സുദ്ദിൻ ലസ്കറാണ് ഈ ദുർനടപടിക്കു പിന്നിൽ. സ്കൂൾകുട്ടികളെ ഇയാൾക്കൊപ്പമിരുത്തി അശ്ലീല ഫോട്ടോകളെടുത്ത ശേഷം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ചിത്രങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതോടെ പീഡനത്തിന് ഇരയായ കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. അധ്യാപകനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് അറസ്റ്റ് ചെയ്യാൻ തയാറായിട്ടില്ല. ആരാണ് ചിത്രങ്ങളെടുത്തതെന്നോ മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.
ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഫയ്സുദ്ദിന്റെ വിരൽ നാട്ടുകാർ മുറിച്ചിരുന്നു.