നടിയെ ആക്രമിച്ച േകസുമായി ബന്ധപ്പെട്ട് ദിലീപിന്റെയും മഞ്ജുവാരിയരുടെയും ബന്ധുക്കളുടെ മൊഴിയെടുത്തു. മഞ്ജുവാരിയരുടെ സഹോദരൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് എന്നിവരടക്കമുള്ളവരുടെ മൊഴിയാണ് രേഖപ്പടുത്തിയത്. അതേസമയം പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജുജോസഫിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്.
കാവ്യാമാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യരെ അറിയിച്ചതാണ് നടിയോടുള്ള വിരോധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ദിലീപിൻറെയും മഞ്ജുവിൻറെയും ബന്ധുക്കളോട് പൊലീസ് ആരാഞ്ഞത്. മഞ്ജുവാര്യരുടെ സഹോദരൻ മധുവാര്യർ, ദിലീപിൻറെ സഹോദരീ ഭർത്താവ് എന്നിവരടക്കം അഞ്ചു പേരെയാണ് ചോദ്യം ചെയ്തത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടായിരുന്നോഎന്നും ഇവരോട് അന്വേഷിച്ചുവെന്നാണ് സൂചന. ഇതിനു പിന്നാല പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജുജോസഫിനെ ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് രാജുജോസഫ് അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്.
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്ന് പ്രതീഷ്ചാക്കോ മൊഴി നൽകിയിരുന്നു. ഇതിൽ കുടുതൽ അന്വേഷണം നടക്കുകയാണ് ഇതിൻറെ ഭാഗമായാണ് രാജുജോസഫിനെവീണ്ടും വിളിച്ചുവരുത്തിയത്. അതേസമയം കാക്കനാട് ജയിലിൽ തടവിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. ഈ കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ എറണാകുളം കാക്കനാട് മജിസ്ട്രേറ്റ് കോടതി വാദം കേൾക്കും.