തലശേരിയിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷ്ണം. പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള കടയിൽനിന്നാണ് പണവും മൊബൈൽ ഫോണുകളും മോഷ്ണം പോയത്. സമീപത്തെ കടകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. കടയുടെ പൂട്ട് തകർത്താണ് മോഷ്ണം നടത്തിയത്. വിലകൂടിയ ഇരുപത് പുതിയ ഫോണുകളും പത്ത് പഴയ ഫോണുകളും കടയിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. മേശയ്ക്കുള്ളൽ സൂക്ഷിച്ചുവച്ചിരുന്ന പതിനായിരത്തി എണ്ണൂറ് രൂപയും കവർച്ച ചെയ്തു. ആകെ മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കടയുടമയുടെ പരാതിയിൽ തലശേരി പൊലീസ് കേസെടുത്തു. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം ഉടമ അറിയുന്നത്.
വിരലടയാള വിദഗ്ദരെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ കടകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽനിന്ന് പൊലീസ് ദൃശ്യങ്ങൾ ശേഖരിക്കും. ഒന്നിലധികം മോഷ്ടക്കളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം സമാനമായ കേസുകളില്‍ പ്രതികളായവരുടെ നീക്കങ്ങളും ശ്രദ്ധിക്കുന്നുണ്ട്