കൊല്ലത്ത് മദ്യപിച്ചു വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ വനിത ഡോക്ടര്‍ മുന്‍പും നടുറോഡില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായി പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയായ രശ്മി പിള്ളയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാന്‍ പൊലീസ് നടപടികൾ തുടങ്ങി. ഇന്നലെ രാത്രിയാണ് മദ്യപിച്ച് അപകടമുണ്ടാക്കിയ ഡോക്ടർ റോഡിലും ആശുപത്രിയിലും നാടീയ രംഗങ്ങൾ സൃഷ്ടിച്ചത്.
ആഡംബരക്കാറൽ ആൺ സുഹൃത്തുക്കളൊടൊപ്പം മദ്യപിച്ച് ലക്കുകെട്ട് അപകടമുണ്ടക്കിയ വനിത ഡോക്ടർക്ക് എതിരെ കടുത്ത നടപടിക്ക് നീങ്ങുകയാണ് പൊലീസ്. അപകടമുണ്ടാക്കിയ ശേഷം കാർ ലോക്ക് ചെയ്തു ഉള്ളിലിരിക്കുകയും നാട്ടുകാരേയും മാധ്യമപ്രവർത്തകരേയും അസഭ്യം പറയുകയും ചെയ്ത ഡോക്ടർ നാടകീയ രംഗങ്ങളാണ് ആശുപത്രിയിലും ഉണ്ടാക്കിയത്.വൈദ്യപരിശോധനയ്ക്ക് വിധേയരാകാതിരുന്ന ഇവരെ നിർബന്ധിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തട്ടിമാറ്റാനും ഇവർ ശ്രമിച്ചരുന്നു. ഡോക്ടറെ ജാമ്യത്തിൽ വിട്ടുവെങ്കിലും യാത്രക്കാരുടെ ജീവനു ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ മദ്യപിച്ചു വാഹനം ഓടിച്ച വകുപ്പിൽ ഡോക്ടർക്കെതിരെ ട്രാഫിക് പൊലീസ് കേസ് എടുത്തു.
ഇവർ ഓടിച്ചിരുന്ന ആഡംബര വാഹനം ആറു വാഹനങ്ങളിൽ ഇടിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടം നടന്നതിനു ശേഷം അമിത വേഗത്തിൽ വാഹനം ഓടിച്ചു സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ നാട്ടുകാരും പൊലീസും ചേർന്ന് എറെ സാഹസികമായിട്ടായിരുന്നു കീഴ്പ്പെടുത്തിയത്.
മദ്യലഹരിയിലായ ഡോക്ടർക്ക് സംരക്ഷണം തീർത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത മൂന്നു പേർ പൊലീസ് അറസ്റ്റു ചെയ്തു. പട്ടത്താനം കൃഷ്ണ വീട്ടിൽ പ്രഭു , പള്ളിമുക്ക് അറഫ നഗറിൽ സുനു സുലൈമാൻ , കോട്ടയം കോടിമാതാ സ്വദേശി ബിലു സുരേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തെയും സമാനമായ രീതിയിൽ ഇവർ അപകടമുണ്ടാക്കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്