തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നു 40 പവൻ സ്വർണം മോഷ്ടിച്ച കേസിൽ രണ്ടു പേർ ഷാഡോ പൊലീസിന്റെ പിടിയിൽ. ഇവർ ഒട്ടേറെ കവർച്ചക്കേസുകളിലെ പ്രതികളാണ്. വെള്ളനാട് കുളക്കോട്് ഉത്രം വീട്ടിൽ രമേശ് (36), കുളക്കോട്് രാജീവ്് സദനത്തിൽ പ്രദീപ്് (28) എന്നിവരെയാണ്് മണ്ണന്തല പൊലീസ് അറസ്റ്റ്് ചെയ്തത്.
വട്ടപ്പാറ, വെമ്പായം പഞ്ചായത്ത്് ഓഫിസിനു സമീപം കരിക്കുഴി ജോജോ നിവാസിൽ പൊലീസുദ്യോഗസ്ഥനായ ജോജുവിന്റെ വീട്ടിൽ നിന്നാണ് 40 പവൻ മോഷണം പോയത്. കഴിഞ്ഞ ഡിസംബർ 24നു വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു കവർച്ച.മണ്ണന്തല ചെഞ്ചേരി ഗാന്ധിജി നഗറിൽ വിദ്യാധരന്റെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്്ച നടന്ന മോഷണവുമായി ബന്ധപ്പെട്ടു ഷാഡോ പൊലീസ്് നടത്തിയ അന്വേഷണത്തിലും പ്രതികൾ ഇവരാണെന്നു തിരിച്ചറിഞ്ഞിരുന്നു.
2014ൽ കാട്ടാക്കട ,വട്ടപ്പാറ, നെടുമങ്ങാട്, അരുവിക്കര, മണ്ണന്തല എന്നിവിടങ്ങളിലായി ഒട്ടേറെ മോഷണങ്ങൾ നടത്തി പിടിയിലായ ഇരുവരും ജാമ്യത്തിലിറങ്ങി. ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഇവർ വൻ കവർച്ചകൾ ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു.
പകൽ സമയത്ത്് ആളില്ലാത്ത വീടുകളിൽ മോഷണം നടത്തിയ ശേഷം പൊലീസ് നായ മണം പിടിക്കാതിരിക്കാൻ മുളകുപൊടി വിതറിയ ശേഷം കടന്നുകളയുന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. ഡിസിപി അരുൾ ബി.കൃഷ്്ണ, കൺട്രോൾ റൂം എസി: വി.സുരേഷ്്കുമാർ, മണ്ണന്തല എസ്ഐമാരായ എസ്.അനൂപ്, മധുസൂധനൻ നായർ , ഷാഡോ എസ്ഐ സുനിൽ ലാൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.