പ്രണയപ്രതികാരം തീക്കളിയിലെത്തിയ സംഭവം കേരളത്തില്‍ ആദ്യം കേള്‍ക്കുന്നത് കോട്ടയത്തെ എസ്.എം.ഇ നഴ്സിങ് കോളജിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കോളജിലെത്തി കാമുകിയെ പെട്രോളിച്ച് കത്തിച്ച് യുവാവ് ജീവനൊടുക്കിയ വാര്‍ത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ വിവാഹഭ്യർഥന നിരസിച്ചതായിരുന്നു യുവാവിനെ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത്.
പ്രണയ പ്രതികാരം കൊലയാളിയുടെ രൂപത്തില്‍ കേരളത്തിലേയ്ക്കും എത്തിയെന്ന് തെളിയിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം എസ്എംഇയില്‍ ഉണ്ടായ ദാരുണമായ സംഭവം. ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് എസ്എംഇയിലെ പൂര്‍വ വിദ്യാര്‍ഥി ആദര്‍ശ് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു. സഹപാഠികളുടെ മുന്നിലിട്ടായിരുന്നു ലക്ഷ്മിയെ ആദര്‍ശ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. രാവിലെ ക്യാംപസിലെത്തിയ ആദർശ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച ശേഷം വിദ്യാർഥിനിയുടെ ക്ലാസിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം നിലവിളിച്ചു കൊണ്ട് പുറത്തേയ്ക്ക് ഓടിയ വിദ്യാർഥിനിയുടെ പിന്നാലെയെത്തിയ പ്രതി തടഞ്ഞു നിർത്തി പെട്രൊളൊഴിച്ച് തീ കൊളുത്തകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് വിദ്യാർഥികൾ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചികില്‍സയിലിരെക്കെയാണ് ആദര്‍ശും പിന്നീട് ലക്ഷ്മിയും മരിച്ചത്.
സമാനമായ സംഭവമാണ് പത്തനംതിട്ട കടമ്മനിട്ടയിലും നടന്നത്. കോട്ടയത്ത് കോളജിനകത്ത് സഹപാഠികളുടെ മുന്നിലായിരുന്നു എങ്കില്‍ കടമ്മനിട്ടയില്‍ വീടിന് മുന്നിലായിരുന്നു സംഭവം. പ്രതി സജിലും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ഇവർ തമ്മിലുള്ള തർക്കമാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. ഇറങ്ങിവരാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിന്റെ പേരിൽ സജില്‍ പെണ്‍കുട്ടിയെ പെണ്‍ട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിറ്റേന്ന് ഉച്ചയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ 60 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലായിരുന്നു. പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു മൊഴി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള സജിലും ഗുരുതരാവസ്ഥയിലാണ്.