കണ്ണൂർ ഇരിട്ടിയിൽ ഏഴാം ക്ലാസുകാരിയെ എട്ടാം ക്ലാസുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇരിട്ടിയിലെ ആദിവാസി മേഖലയിലാണ് സംഭവം. ആൺകുട്ടിക്കെതിരെ പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു.
കണ്ണൂർ ഇരിട്ടിക്ക്് സമീപമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഇരിട്ടിയിലെ ഒരു സർക്കാർ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസുകാരനാണ് കഥയിലെ വില്ലൻ. കഴിഞ്ഞ മേയിലെ വേനലവധിക്കാലത്താണ് അയൽവാസിയും കളിക്കൂട്ടുകാരിയുമായ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂളിൽ തലകറങ്ങി വീണു. സമീപത്തെ ആശുപത്രിയിൽ വച്ചു നടത്തിയ പരിശോധനയിൽ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് ൈചൽഡ് ൈലൻ നടത്തിയ കൗൺസിലിങില്‍ ഗർഭത്തിനുത്തരവാദി അയൽവാസിയായ എട്ടാം ക്ലാസുകാരനാണെന്ന് പെൺകുട്ടി മൊഴി നൽകി. കുട്ടിയെ ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.