രാജ്യാന്തര ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് തട്ടിപ്പ് സംഘത്തിലെ മൂന്നുപേർ ബംഗളുരുവിൽ പിടിയിൽ. കാർഡുകളിലെ വിവരങ്ങൾ ചോർത്തി വ്യാജമായവ നിർമിച്ചാണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.
ഒരു ശ്രീലങ്കൻ പൗരൻ ഉൾപ്പടെ മൂന്നു പേരെയാണ് ജാലഹള്ളിയിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇവരുടെ താമസ സ്ഥലത്തുനിന്നു മാഗ്നെറ്റിക് ടേപ്പ് ഇല്ലാത്ത 270 കാർഡുകളും, 114 വ്യാജ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും 16 വ്യാജ ലൈസൻസും കണ്ടെടുത്തു. 36 സ്വിപിങ് മെഷീൻ, കാർഡ് റീഡർ, ലാമിനേഷൻ മെഷീൻ, എന്നിവയും പിടിച്ചെടുത്തു.സ്വന്തമായി കടയുള്ളതായി വ്യാജ രേഖകൾ സമർപ്പിച്ചാണ് തട്ടിപ്പ് സംഘം സ്വിപിങ് മെഷീൻ സ്വന്തമാക്കിയത്. വ്യാജ കാർഡുകൾ ഉപയോഗിക്കാൻ ചില വ്യാപാരികൾ ഇവരെ സഹായിച്ചതായും പോലീസ് സംശയിക്കുന്നു. ഇത്തരത്തിൽ പിൻവലിക്കുന്ന തുകയുടെ 20% ശതമാനം വരെ വ്യാപാരികൾക്ക് കമ്മീഷൻ നൽകിയിരുന്നതായും സംശയമുണ്ട്. ഈ മാസം ആദ്യം എ ടി എമ്മുകളിൽ കാർഡ് സ്കിമ്മറുകൾ ഘടിപ്പിപ്പിക് മലയാളികളുടെ ഉൾപ്പടെ പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. ഇതുമായി ഇപ്പോൾ പിടിയിലായ സംഘത്തിന് ബന്ധം ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.