തിരുവനന്തപുരം വേളിയിൽ റയിൽവേട്രാക്കിന് സമീപം സഹോദരങ്ങളായ കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുമാരപുരം ചെന്നിലോട് സ്നേഹഭവനിൽ ഷിബി- ഹന്ന ദമ്പതികളുടെ മക്കളായ ഫെബ, ഫെബിൻ എന്നിവരാണ് മരിച്ചത്. പിതാവ് ഷിബിയുടെ ശരീരഭാഗങ്ങൾ ട്രാക്കിന് സമീപത്ത് നിന്നും വേളി കായലില്‍നിന്നും കണ്ടെത്തി. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഷിബി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം
രാവിലെ ട്രാക്കിൽ പരിശോധന നടത്തിയ ഗ്യാങ്മാനാണ് പുരുഷന്റ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത് ഒൻപതുവയസുകാരി ഫെബയുടേയും ആറുവയസുകാരൻ ഫെബിന്റേയും മൃതദേഹങ്ങൾ കണ്ടത്. തലയ്ക്ക് വെട്ടേറ്റ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. സമീപത്ത് നിന്ന് ഇവരെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തിയും കണ്ടെത്തി. ഷിബിയുടെ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഷിബി ആത്മഹ്യത ചെയ്തിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. എന്നാൽ കൈപ്പത്തിയല്ലാതെ മറ്റ് മൃതദേഹ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സമീപത്തെ കായലിലും തിരച്ചിൽ നടക്കുന്നുണ്ട്.
സിബിയും ഹന്നയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. ഹെന്നയൊടോപ്പം കുമാരപുരത്തെ വീട്ടിലായിരുന്ന കുട്ടികളെ കഴിഞ്ഞദിവസം ·ഷിബി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ഹന്ന മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പട്ടം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥികളായിരുന്നു ഫെബയും ഫെബിനും