പന്തളം പെരുംപുളിക്കലില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം വെട്ടിനുറുക്കി കത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് പ്രതി മാത്യൂസ് ജോണിന്റെ മൊഴി. യാതൊരു കുറ്റബോധവും ഇല്ലാതെയാണ് മാത്യൂസ് കോടതിയിലെത്തിയത്. അടൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവും ആയിരുന്നു കൊലനടത്തൻ പ്രരിപ്പിച്ചത്. കൊലപാതകം നടത്തിയരീതി വിവരിച്ചപ്പോൾ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. 25 നാണ് മാത്യൂസ് ജോൺ കൃത്യം നിർവഹിച്ചത്. വീടിന്റെ മുകൾ നിലയിലെ മുറിയിൽ വച്ച് പിതാവ് ജോണുമായി തർക്കമുണ്ടായി. വാക്കുതർക്കം മുർഛിച്ചപ്പോൾ മാത്യൂസ് കൈ ചുരുട്ടി ജോണിന്റെ തലയ്ക്കിടിച്ചു. കമിഴ്ന്നുവീണ ജോണിന്റെ തലയിൽ തടിക്കഷണം കൊണ്ട് പലതവണ അടിച്ച് മരണം ഉറപ്പുവരുത്തി. പുറത്തുപോയിരുന്ന ലീലാമ തിരിച്ചെത്തിയപ്പോൾ ജോണിനെ അന്വേഷിച്ചു. മുകളിലുണ്ടെന്ന് മാത്യൂസ് പറഞ്ഞു. അനക്കമില്ലാതെ ചോരവാർന്നുകിടക്കുന്ന ജോണിനെക്കണ്ട് ഉറക്കെക്കരഞ്ഞു. പിന്നാലെയെത്തിയ മാത്യൂസ് തടിക്കഷണംകൊണ്ട് ലീലാമയേയും തലയ്ക്കടിച്ചുവീഴ്ത്തി. മരണം ഉറപ്പിച്ചു. ശവശരീരങ്ങൾ വെട്ടിമുറിച്ച് കത്തിച്ചുനശിപ്പിക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാൽ ധൈര്യംചോർന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ചാക്കും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മൃതദേഹങ്ങൾ കെട്ടിപ്പൊതിഞ്ഞു. മൃതദേഹങ്ങളൾ ഓരോന്നായി കാറിൽകയറ്റി പറമ്പിലെപൊട്ടക്കിണറ്റിൽ തള്ളി. കനത്തമഴ ആയിരുന്നതിനാൽ ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. പിടിയ്ക്കപ്പെടുമെന്നുറപ്പായപ്പോഴാണ് കീഴടങ്ങാൻ തിരുമാനിച്ചതെന്നാണ് മാത്യൂസ് ജോണിന്റെ മൊഴി.