കോഴിക്കോട് ചെമ്പനോടയിലെ കർഷകആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതി വില്ലേജ് അസിസ്റ്റ്ന്‍റ് സിലീഷ് തോമസ് പൊലീസിൽ കീഴടങ്ങി. അറസ്റ്റിന ് പൊലീസ് തയ്യാറെടുക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് സിലീഷ് പേരാമ്പ്ര സി.ഐക്ക് മുന്നിൽ ഹാജരായത്്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ജോയിയുടെ സഹോദരന്മാരുടെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയേക്കും.
രണ്ടു ദിവസമായി ഒളിവിലായിരുന്നു പ്രതി. ആത്മഹത്യാപ്രേരണകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്താണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ കരം സ്വീകരിക്കുന്നതിൽ ബോധപൂർവം ഉപേക്ഷ വരുത്തിയിട്ടില്ലെന്ന് സിലീഷ് പൊലീസിന് മൊഴി നൽകി. ആത്മഹത്യ ചെയ്ത കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിന്റെ ഭൂമിക്ക് ശരിയായ രേഖകളുണ്ടായിരുന്നില്ല. കർഷകനുമായി വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. ഇതിനിടെ തന്നെ കൂരാച്ചുണ്ട് വില്ലേജ് ഒാഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും സിലീഷ് മൊഴി നൽകി. നേരത്തെ ജില്ലാകലക്ടർ നടത്തിയ പ്രാഥമികപരിശോധയി്ലും സിലീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജോയി ചെന്പനോട വില്ലേജ് ഒാഫീസർക്ക് കൈമാറിയിരുന്ന ആത്മഹത്യാകുറിപ്പിലും വില്ലേജ് അസിസ്റ്റന്റിനെതിരെ പരാമർശങ്ങളുണ്ടയിരുന്നു.