വിവാഹപ്പരസ്യം നൽകുന്ന യുവാക്കളെ കുരുക്കി വിവാഹത്തട്ടിപ്പിന് നിരവധി തവണ പിടിയിലായ ശാലിനി. കൊച്ചിക്കാരനായ യുവാവിനെ കെണിയിൽ പെടുത്തി പണംതട്ടാനുള്ള ശാലിനിയുടെ ശ്രമം മനോരമ ന്യൂസ് ക്യാമറയിൽ കുടുങ്ങി. ഒരു ഡസനോളം േകസുകൾ നിലനിൽക്കുമ്പോഴാണ് ശാലിനി ഇത്തരത്തിൽ പലയിടത്തും തട്ടിപ്പ് നടത്തുന്നത്. മനോരമ ന്യൂസ് അന്വേഷണം.
വധുവിനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം നൽകി കാത്തിരുന്ന കോതമംഗലം സ്വദേശിയെ ശാലിനി നേരിട്ടാണ് ഫോണിൽ ബന്ധപ്പെട്ടത്. എതാനും ദിവസത്തെ ഫോൺ സംഭാഷണത്തിന് ശേഷം ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചു. ഇതിനിടെ വാട്ട്്സ് ആപ്പിൽ പരസ്പരം ഫോട്ടോ കൈമാറുകയും ചെയ്തു. ഫോട്ടോ കണ്ട് ശാലിനിയെ തിരിച്ചറിഞ്ഞ യുവാവിന്റെ സുഹൃത്ത് നൽകിയ വിവരമനുസരിച്ചാണ് ഇരുവരും തമ്മിൽകണ്ട കൊച്ചിയിലെ ഷോപ്പിങ് മാളിൽ ഞങ്ങളുമെത്തിയത്. കോട്ടയം സ്വദേശിയാണെന്നും ഇപ്പോൾ കടവന്ത്രയിലാണ് താമസമെന്നും പറഞ്ഞാണ് ശാലിനി പരിചയപ്പെടുത്തിയത്. പത്തുവർഷം മുമ്പ് ഒരപകടത്തിൽഭർത്താവും കുട്ടിയും മരിച്ചെന്നും ശാലിനി ധരിപ്പിച്ചു
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ശാലിനിയുടെ ബന്ധുക്കളെന്ന് പറഞ്ഞ് ഒരു സ്ത്രീയും പുരുഷനും യുവാവുമായി ഫോണിൽ സംസാരിച്ചു. ശാലിനിയെ കുറിച്ച് ഇവരോട് കൂടുതൽ വിവരങ്ങൾ യുവാവ് ആരാഞ്ഞതോടെ അപകടം മനസിലാക്കി ബന്ധം അവസാനിപ്പിച്ചു. വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഒരു ഡസനോളം േകസുകൾ നിലനിൽക്കുമ്പോഴാണ് ശാലിനി ഇത്തരത്തിൽ പലയിടത്തും തട്ടിപ്പിനിറങ്ങിയത്. അപമാനം ഭയന്ന് പലരും പരാതിക്ക് തയ്യാാകാത്തത് വീണ്ടും വിവാഹക്കെണിയൊരുക്കാൻ ഇവർക്ക് പ്രേരണയാവുകയാണ്.