തെരുവുനായ്ക്കളെ കൊന്നതിന് സുപ്രീംകോടതിയിൽ ഹാജരാകാനുള്ള നോട്ടീസിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി തിരുവനന്തപുരം കിഴുവിലം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ഏപ്രിലിൽ കിഴുവിലം കാട്ടുംപുറം സ്വദേശിയായ വയോധികനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നതിനെ തുടർന്നാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നായ വേട്ട നടത്തിയത്. ഇതിനെതിരെ ഹരിയാന സ്വദേശിനി നൽകിയ പരാതി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നോട്ടിസ്.
കിഴുവിലം കാട്ടുംപുറം സ്വദേശിയായ കുഞ്ഞുകൃഷ്ണൻ കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.തുടർന്ന് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആക്രമണകാരികളായ നായക്കളെ പിടുകൂടി കൊന്നു.ഇതിന്പിന്നാലെയാണ് മൃഗങ്ങളോടുള്ള ക്രൂരത തടയലുമായി ബന്ധപ്പെട്ട 2016ലെ കോടതി വിധി ലംഘിച്ചെന്ന് കാണിച്ച് ഹരിയാന സ്വദേശിനിയായ നിമിത ആനന്ദ് സുപ്രീംകോടതിയെ സമീപിച്ചത്. ജൂലൈ പതിനേഴിന് നേരിട്ട് ഹാജരാകാനാണ് സുപ്രീംകോടതി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടത്. കോടതി നടപടിയോടുള്ള ജനപ്രതിനിധികളുടെ പ്രതികരണം ഇങ്ങനെ.
തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുംവരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.