മാനഭംഗശ്രമം എതിർത്ത യുവതിയെ ഓട്ടോയിൽനിന്നും വഴിയിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്ര താനെയില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈവാർത്ത. ജോലികഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുമ്പോഴാണ് 23കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം ഉണ്ടായത്. സംഭവത്തിൽ, യുവതിയുടെ സഹയാത്രക്കാരനും ഓട്ടോഡ്രൈവർക്കും വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മുംബൈയിലെ ഒരു ഫിറ്റ്നസ് കേന്ദ്രത്തിൽജോലിചെയ്യുന്ന 23കാരിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ജോലികഴിഞ്ഞ് തിരികെവീട്ടിലേക്ക് പോകാനായി കഴിഞ്ഞദിവസം രാത്രി ഒൻപതരയ്ക്കാണ് യുവതി ഷെയർഓട്ടോയിൽ കയറിയത്.
യാത്രയ്ക്കിടയിൽ സഹയാത്രക്കാരനായിരുന്ന ഒരാൾ യുവതിയെ ശല്യംചെയ്തു. യുവതി ഇതിനെ എതിർത്തു. എന്നാൽ, യാത്ര തുടരവേ ഇയാൾ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു. എതിർപ്പ് അവഗണിക്കാതെ വസ്ത്രങ്ങൾ വിലിച്ചുകീറാനും ശ്രമംനടത്തി. എന്നാൽ ഈ സമയം സഹായത്തിനായി ഓട്ടോഡ്രൈറോട് യുവതി അപേക്ഷിച്ചെങ്കിലും, അത് അയാൾചെവികൊണ്ടില്ല. അപകടംമണത്ത യുവതി നിലവിളിക്കാൻതുടങ്ങി. എന്നാൽ, ഈ സമയം, ആളൊഴിഞ്ഞവഴിയിലേക്ക്, ഡ്രൈവർ ഓട്ടോവഴിതിരിച്ചുവിട്ടു.
ശേഷം, യാത്രക്കാരന്‍ യുവതിയെ മാനഭംഗംചെയ്യാൻ ശ്രമംനടത്തുകയും, ഇരുവരുംചേർന്ന് മർദ്ദിക്കുകയും ചെയ്തു. പിന്നീട്, ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽനിന്നും യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സഹായത്തിനായി റോഡിൽകിടന്ന് നിലവിളിച്ച യുവതിയെ വഴിയാത്രക്കാരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. പ്രതികൾക്കെതിരെ പീഡനിത്തിനും തട്ടിക്കൊണ്ടുപോകലിനും ദേഹോപദ്രവം ഏൽപിച്ചതിനും താനെ നാവ്പാഡ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓട്ടോഡ്രൈവറെയും യാത്രക്കാരനേയും കുടുക്കുന്നതിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.