കോട്ടയം മുണ്ടക്കയത്ത് വഴിത്തർക്കത്തെത്തുടര്‍ന്ന് മധ്യവയ്സ്കനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോരുത്തോട് സ്വദേശികളായ വൈശാഖ്, സുമേഷ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് കോരുത്തോട് സ്വദേശിയായ പുത്തന്‍വീട്ടില്‍ സജീവിനെ കൊലപ്പെടുത്താൻശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. സജീവും അയൽവാസിയും തമ്മിൽ വഴി തർക്കം നിലനിന്നിരുന്നു. ഇതിനെതുടർന്ന് അയൽവാസിയുടെ അടുത്ത ബന്ധുക്കളായ യുവാക്കളും സജീവുമായി വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് പിറ്റേന്ന് ബൈക്കിലെത്തിയ സംഘം വീടിനു മുന്‍പിലിട്ട് സജീവിനെ മര്‍ദിക്കുകയായിരുന്നു.
കമ്പിവടികളും ഇടിക്കട്ടകളും കൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ സജീവ് ചികിത്സയിലാണ്. ഒരു മാസക്കാലമായി പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഇവർ കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലെത്തിയപ്പോൾ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. കാഞ്ഞിരപ്പള്ളി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.