സംസ്ഥാനത്ത് വിവിധജില്ലകളിൽ ആർമി റിക്രൂട്ട്മെന്റിന്റെ പേരിൽ അഞ്ചുകോടി രൂപ തട്ടിയെടുത്ത പ്രതി പിടിയിലായി. കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറാണ് തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസിന്റെ വലയിലായത്. 180ലധികം യുവാക്കളെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.
മംഗലാപുരം കേന്ദ്രീകരിച്ച് മിലിട്ടറി ട്രെയിനിങ് അക്കാദമി സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ആർമി റിക്രൂട്ട്മെന്റ് നടക്കുന്ന സ്ഥലങ്ങളിൽ എത്തി പരാജയപ്പെടുന്നവരെ പാട്ടിലാക്കിയായിരുന്നു ഇയാൾ യുവാക്കളെ തട്ടിപ്പിനിരയാക്കിയിരുന്നത്.നെയ്യാർ സ്വദേശികളായ 17 പേരുടെ പരാതി അന്വേഷിക്കുന്നതിനിടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. പലരിൽ നിന്നായി അഞ്ചുകോടി രൂപ ഇയാൾസ്വന്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. തട്ടിപ്പിൽ മിലട്ടറി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.