നടിയും ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റുമായ സൂര്യ അഭിയ്ക്കെതിരെ ആക്രമണം. തിരുവനന്തപുരം പിഎംജി ബസ്‌സ്റ്റോപ്പിൽവച്ചാണ് മൂന്നുപേർ സൂര്യയെ ആക്രമിച്ചത്. തക്കസമയത്ത് പെട്രോളിങിനായി പൊലീസ് എത്തിയതുകൊണ്ടാണ് സൂര്യ അക്രമികളിൽ നിന്ന് രക്ഷപെട്ടത്. ചുറ്റും കൂടി നിന്നവർ പ്രതികരിക്കാൻ മുതിർന്നില്ല. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ സൂര്യ ഫേസ്ബുക്കിൽ കുറിച്ചു. സൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെ;
എന്റെ ജീവതത്തിൽ ഇന്നുവരെ നേരിട്ടതിൽ വച്ച് ഏറ്റവുമധികം ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായത്. PMG ബസ്റ്റോപ്പിൽ ബസ് കാത്തുനിന്ന എന്നെ മൂന്ന് വ്യക്തികൾ ചേർന്ന് ആക്രമിക്കാൻ ശ്രെമിച്ചു. ചുറ്റും നിന്ന ആളുകൾ പ്രതികരിച്ചതേയില്ല .. ഒച്ചവെച്ചു അലറിയ എന്നെ അതുവഴി പെട്രോളിങ്ങിന് വന്ന പോലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ഉണ്ടായ്. പക്ഷെ ഇവന്മാർ ഓടി രക്ഷപ്പെട്ടിരുന്നു.
എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഞാൻ നന്ദി അറിയിക്കുന്നു.ഒപ്പം ഒരു സ്ത്രീയായ എന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാർക്കിച്ചു തുപ്പുന്നു. ഞാൻ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു ഏവനെങ്കിലും ധാരണയുണ്ടേൽ അത് നിർത്തിക്കോളൂ.മാന്യമായ് അധ്വാനിച്ചു തന്നെയാണ് ഞാൻ ജീവിക്കുന്നത്.
ഒറ്റയ്കായ്പ്പോയ സ്ത്രീ എത്ര ദുര്ബലയാണെന്ന് ഞാൻ മനസിലാക്കുന്നു.
പിന്നെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴങ്കഥയാണ്്. ഇപ്പൊ അതും പറഞ്ഞു ചെന്നാൽ കയ്യിന്റെ ചൂടറിയും...
കേട്ടോ നെറികെട്ട സമൂഹമേ