പാലക്കാടിന്റെ കിഴക്കൻ അതിർത്തിയിൽ കോഴിക്കടത്തു സംഘത്തിന്റെ ഗുണ്ടായിസം. പൊലീസ് കസ്റ്റഡിയിലുളള വാഹനം തട്ടിയെടുക്കാൻ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിലായി. നികുതിവെട്ടിപ്പ് തടയുന്ന കൊഴിഞ്ഞാമ്പാറ പൊലീസിനെ ആക്രമിക്കാനും കളളക്കടത്തുകാർ ശ്രമിച്ചു.
തമിഴ്നാട്ടിൽ നിന്നും പാലക്കാട് അതിർത്തിയിലേക്ക് നികുതിവെട്ടിച്ച് വന്ന കോഴിക്കടത്തുവാഹനം കൊഴിഞ്ഞാമ്പാറ എസ്്.െഎ.സജികുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പിഴസഹിതം ഒരു ലക്ഷത്തി എൺപതിനായിരം രൂപ നികുതി ഇൗടാക്കാൻ വാണിജ്യനികുതിവിഭാഗത്തിന് വാഹനം കൈമാറിയെങ്കിലും നികുതി അടച്ച് കോഴിവണ്ടി ഏറ്റെടുക്കാൻ കോഴിക്കടത്തുകാർ തയ്യാറായില്ല. മണിക്കൂറുകൾ പിന്നിട്ടതോടെ വാഹനത്തിലുളള കോഴികൾ ചത്തൊടുങ്ങാൻ തുടങ്ങി. തുടർന്ന് വാണിജ്യനികുതി വിഭാഗം കോഴികളെ ലേലം ചെയ്ത് തുക ഇൗടാക്കി. പിന്നീടാണ് നാടകീയ സംഭവമുണ്ടായത്. പൊലീസ് സംരക്ഷണത്തിൽ കോഴിവാഹനം പാലക്കാട്ടേക്ക് എത്തിക്കവേ കാറിലെത്തിയ നാലുപേർ കോഴിവണ്ടി തടഞ്ഞ് താക്കോൽ കൈവശപ്പെടുത്തി. ഇതിൽ മദർകുമാർ , കാജാഹുസൈൻ എന്നിവരെ പൊലീസ് പിടികൂടി.
നികുതിവെട്ടിപ്പിനെതിരെയുളള പൊലീസ് നടപടി ഇല്ലാതാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വ്യാജപരാതികൾ സൃഷ്ടിച്ച് എസ്്െഎയെ സ്ഥലം മാറ്റാൻ നേരത്തെ നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ഇരുപതുദിവസത്തിനുളളിൽ പതിനഞ്ചുലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് കൊഴിഞ്ഞാമ്പാറ എസ്്്െഎ പിടികൂടിയത്.