പാലക്കാടിന്റെ അതിർത്തി മേഖലകളിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന വാതുവയ്പു സംഘങ്ങൾ സജീവം. െഎപിഎൽ ക്രിക്കറ്റ് മൽസരങ്ങളുടെ പേരിൽ ലക്ഷം രൂപയുടെ ഇടപാടാണ് ഒരോ ദിവസവും നടന്നത്. വാതുവയ്പ് സംഘത്തിലെ ഏഴുപേരെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റു ചെയ്തു.
ഗ്രാമീണമേഖലയിലെ കർഷകരെ ലക്ഷം രൂപയുടെ ബാധ്യതയിലേക്ക് തളളിവിടുന്നതാണ് വാതുവയ്പ്. ക്രിക്കറ്റും ഫുട്ബോളും എന്തിനേറെ തിരഞ്ഞെടുപ്പിനുപോലും ഇവിടെ വാതുവയ്പു നടത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മൽസരങ്ങളുടെ പേരിൽ കൊഴിഞ്ഞാമ്പാറയിലെ രഹസ്യകേന്ദ്രങ്ങളിൽ ഒരോ ദിവസവും നടന്നത് ലക്ഷം രൂപയുടെ ഇടപാടാണ്. ഒരോ മൽസരങ്ങളിലും ഒരാൾക്ക് അയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ നഷ്ടപ്പെടുന്നു.
കച്ചവട സ്ഥാപനങ്ങളും കളളുഷാപ്പുകളും കേന്ദ്രീകരിച്ചാണ് വാതുവയ്പുസംഘത്തിന്റെ പ്രവർത്തനം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഏഴുപേരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടതായി കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.