E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വയോധികന്റെ മൃതദേഹം പഠിക്കാൻ നൽകിയതിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ മരിച്ച വയോധികനെ അഞ്ജാതനെന് മുദ്രകുത്തി മൃതദേഹം പഠനവിഭാഗത്തിന് കൈമാറിയ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. അടൂര്‍ മിത്രപുരം സ്വദേശി എം.കെ.ഭാസ്കരന്റെ കുടുംബമാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഭാസ്കരന് മതിയായ ചികില്‍സ ഉറപ്പാക്കാന്‍ റയില്‍വേ പൊലീസ് ശ്രമിച്ചില്ലെന്നും വികൃതമായ മൃതദേഹമാണ് ഇവര്‍ക്ക് ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. 

ഏപ്രില്‍ അഞ്ചിനാണ് മുംബൈ-കൊല്ലം എക്സ്പ്രസില്‍ ഛത്തീസ്ഗഢില്‍ നിന്നും ഭാസ്കരന്‍ യാത്ര പുറപ്പെട്ടത്. ആലുവയിലെത്തിയപ്പോള്‍ കുഴഞ്ഞുവിണു. ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാസ്കരന്റെ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ആംബുലന്‍സ് ഡ്രൈവറല്ലാതെ മറ്റാരും സഹായത്തിനുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ചികില്‍സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളജില്‍വച്ച് ഭാസ്കരന്‍ മരിച്ചു. തുടര്‍ന്ന് അജ്ഞാതമൃതദേഹമെന്ന് പറഞ്ഞ് മോര്‍ച്ചറിയിലേക്ക് മാറ്റി. യാത്രയ്ക്കിടെ ബാഗില്‍ ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡ് റെയില്‍വേ പൊലീസിന് കിട്ടിയിരുന്നെങ്കിലും മേല്‍വിലാസം പരിശോധിക്കാന്‍ ഇവര്‍ തയാറായില്ല. റയില്‍വേ സ്റ്റേഷനില്‍ കിടന്ന ഭാസ്കരന്റെ ബാഗ് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരനാണ് ബന്ധുക്കളെ വിവരമറിയിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലാണെന്നറിഞ്ഞെത്തിയ ബന്ധുക്കള്‍ക്ക് അജ്ഞാത മൃതദേഹമെന്ന നിലയില്‍ പഠനവിഭാഗത്തിന് കൈമാറിയെന്ന വിവരമാണ് ലഭിച്ചത്. ഇതും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ബന്ധുക്കള്‍ പറയുന്നു. 

തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാരുന്ന മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി. കാലിലെ അടയാളം കണ്ടാണ് മകന്‍ മൃതദേഹം തിരിച്ചറിഞ്ഞത്. അതേസമയം തങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :