പരാതിക്കാരനായ അംഗപരിമിതനെ പൊലീസ് കേസില്‍ കുടുക്കിയെന്ന് പരാതി. കാസര്‍കോട് കളനാട് സ്വദേശി മുഹമ്മദ് സിറാജിനെതിരെയാണ് ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തത്. ജലമോഷണം ഒറ്റിയെന്ന സംശയത്തിൽ അയല്‍വാസി കുത്തിപരുക്കേൽപ്പിച്ചെന്നായിരുന്നു സിറാജിന്‍റെ പരാതി
ഏപ്രിൽ ഇരുപത്തിനാലിന് രാവിലെയാണ് കളനാട് ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് സിറാജിനെ സമീപവാസിയായ അബ്ദുൽ ബഷീർ ആക്രമിച്ചത്. കുത്തിപ്പരുക്കേൽപ്പിക്കുകയും കാല് അടിച്ചൊടിക്കുകയും ചെയ്തു. ബഷീർ ജല അതോറിറ്റിയുടെ ൈപപ്പിൽ നിന്നും വെള്ളം മോഷ്ടിച്ചത് പിടികൂടിയിരുന്നു. സിറാജ് ഒറ്റിയത് മൂലമാണ് മോഷണം പിടിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സിറാജ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് പെറ്റികേസ് മാത്രമെടുത്തപ്പോൾ അബ്ദുൽ ബഷീറിന്റെ എതിർ പരാതിയിൽ സിറാജിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
അബ്ദുൽ ബഷീറിന്റെ സ്വാധീനത്തിന് വഴിങ്ങിയാണ് പൊലീസ് കേസെടുത്തതെന്ന് കാണിച്ച് സിറാജ് ഡി.ജി.പിക്കും വികലാംഗ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.