കോട്ടയം തലയോലപ്പറമ്പിൽ നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കുണിഞ്ഞി സ്വദേശിനിയും രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയുമായ ശ്രീക്കുട്ടി ഷാജിയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതടെ അസ്വാഭിവിക മരണതിന് പൊലസ് കേസെടുത്തു.
തലയോപ്പറമ്പ് ജെപിഎച്ച് എൻ നഴ്സിങ് സ്കൂളിലെ രണ്ടാം വരർഷം എ.എൻഎം നഴ്സിങ് വിദ്യാർഥിനിയായ ശ്രീക്കുട്ടിയെ രാവിലെ പത്തുമണിയോടെയാണ് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുളിക്കാനായി കയറി ഏറെക്കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ സഹപാഠികൾ കതക് തള്ളിത്തുറന്ന് അകത്ത് കയറുകയായിരുന്നു. ഉടൻതന്നെ വൈക്കം താലൂക്ക് ആശുപത്ിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ്് ഹോസ്റ്റലിൽ ഉണ്ടായ പ്രശ്നത്തിൽ ശ്രീക്കുട്ടി ഉൾപ്പെടാതിരുന്നിട്ടും മാപ്പെഴുതി നൽകണമെന്ന വാർഡമനൻ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മാപ്പപേക്ഷ ൽകിയില്ലെങ്കിൽ പുറത്താക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
അതസമയം ആശുപത്രിയിൽ എത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നുവെന്നും പരിശോധനയിൽ വീഴ്ച സംഭവിച്ചെന്നും ബന്ധുക്കൾക്ക് ആക്ഷേപമുണ്ട്. ബന്ുക്കളുടെ പരിതായിടെ അടിസ്ഥാനതച്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളജിലേയ്ക്ക് പ്രകടനം നടന്നു