പൊലീസുകാരനോടപ്പമുള്ള കൂട്ടുകച്ചവടം അവസാനിപ്പിച്ചതിനെ തുടർന്ന് കുടുംബത്തെ അന്യായമായി ഉപദ്രവിക്കുന്നതായി പരാതി. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറോടപ്പം കോഴിക്കച്ചടം തുടങ്ങിയ കുട്്്ലു സ്വദേശികളാണ് താമസിക്കുന്ന വീട്ടൽ നിന്നും ഇറക്കിവിടാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി രംഗത്ത് എത്തിയത്.
കുട്്്ലു സ്വദേശിയായ അജീഷ് വിദ്യാനഗർ സ്റ്റേഷനിലെ പൊലീസുകാരൻ പ്രദീപ് ചവറക്കൊപ്പം ഇറച്ചികോഴികളുടെ കച്ചവടമാണ് നടത്തിവരികയായിരുന്നു.ഒപ്പം വാഹനത്തിലെ ഡ്രൈവറുമായിരുന്നു. കച്ചവടാവശ്യാർഥം ഇവരുടെ വീട് ഉൾപ്പെടുന്നു അഞ്ച് സെന്റ് ഭൂമിയുടെ ആധാരം പ്രദീപിന് കൈമാറിയിരുന്നു. ലാഭവിഹിതം പങ്കുവെക്കുന്നത് സംബന്ധിച്ച തർക്കമുണ്ടായതോടെ ഇവർ തെറ്റിപിരിഞ്ഞു. ഇവർ താമസിക്കുന്ന വാടക വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പരാതി
പൊലീസുകാരന്‍ നേരിട്ട് വന്ന് കോഴിക്കച്ചടത്തിൽ പങ്കെടുത്തതായും ഡി.ജി.പിക്ക് നൽകിയ പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരൻ ഇപ്പോൾ സസ്പെൻഷനിലാണ്. സർക്കാർ ഉദ്യഗസ്ഥൻ വരുമാനമുണ്ടാക്കുന്ന മറ്റുജോലികൾ ചെയ്യാൻ പാടില്ലെന്ന നിയമം ലംഘിച്ച പൊലീസുകാരനെതിരെ കൂടുതൽ നടപടികൾ എടുക്കാൻ പൊലീസ് മേധാവികൾ തയ്യാറായിട്ടുമില്ല.