ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഐ.എം.എ സംസ്ഥാന വ്യാപക സമരത്തിലേക്ക്. ഈ മാസം 17 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും. മെഡിക്കൽ വിദ്യാർഥികളും സമരത്തിൽ പങ്കെടുക്കും.
കഴിഞ്ഞ മാസം 23 നായിരുന്നു വടകര സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ കൈയ്യേറ്റം ചെയ്തത്.മരുന്ന് നൽകിയതിൽ പിഴവുണ്ടെന്നാരോപിച്ചായിരുന്നു കൈയേറ്റം.നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ ഉൾപ്പടെ ജോലി ബഹിഷ്കരിച്ച് സമരം ചെയ്തിരുന്നു.പരിഹാരം ഇല്ലാതായതോടെയാണ് സമരം തലസ്ഥാനത്തേക്ക് നീളുന്നത്.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് ഐ.എം.എ നൽകിയ ഹർജിയിൽ ഹൈക്കോടതി ,വടകര എസ്.പി.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.മെയ് 17 നാണ് ഹൈക്കോടതി വീണ്ടും ഹർജി പരിഗണിക്കുക.