മലപ്പുറം തിരുനാവായ ടോൾബൂത്തിൽ സ്ത്രീകൾ അടങ്ങുന്ന കുടുംബത്തെ ജീവനക്കാർ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ മുഴുപ്പിലങ്ങാട്
സ്വദേശി പ്രിജിത്ത്, തിരുന്നാവായ കൊളപ്പുറം വീട്ടിൽ നിസാർ എന്നിവരാണ് പിടിയിലായത്. തിരുനാവായ ടോൾ ബൂത്തിൽ ജീവനക്കാരുടെ ഗുണ്ടായിസം
പതിവാണെന്ന് പരാതിയുണ്ട്. കോട്ടക്കൽ സ്വദേശി മങ്ങാടൻ ലുലുവും കുടുംബവുമാണ് ആക്രമണത്തിനിരയായത്. ആക്രമിക്കരുതെന്ന് സ്ത്രീകൾ അടക്കംഅപേക്ഷിച്ചെങ്കിലും ടോൾ ബൂത്തിലെ ജീവനക്കാർ ചെവിക്കൊണ്ടില്ല. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്.
ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ടോൾ ബൂത്തിൽ ചില്ലറ ഇല്ലാത്തതിന്റെ പേരിൽ കുടുംബം അഞ്ഞൂറു രൂപ കൊടുത്തതിനെ ചൊല്ലിയായിരുന്നു മർദനം. തിരൂർ എസ്.ഐയും സoഘവും ടോൾ ബൂത്ത് പരിസരത്ത് വെച്ചാണ് പ്രജിത്തിനേയുംനിസാറിനേയും അറസ്റ്റ് ചെയ്തത്.
ഇരുവരെയും തിരൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സ്ത്രീകളോട് അപമര്യാതയായി പെരുമാറിയതിന്റെ പേരിലാണ് അറസ്റ്റ്. തിരുനാവായ ടോൾ ബൂത്തിൽ ജീവനക്കാരുടെ ഗുണ്ടായിസം പതിവാണന്നാണ് നാട്ടുകാരുടെ പരാതി.