കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാൻഡിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ജയിൽപ്പുളളി ഒരാഴ്ചക്ക് ശേഷം പിടിയിലായി. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി അബ്ദുൽ റഷീദാണ് അറസ്റ്റിലായത്. മലയിലെ പൊട്ടക്കിണറ്റിലായിരുന്നു പ്രതി പകല്‍സമയത്ത് കഴിഞ്ഞിരുന്നത്.
വടകര കോടതിയിൽ നിന്ന് മഞ്ചേരി സബ് ജയിലിലേക്ക് കൊണ്ടു വരുമ്പോൾ കഴിഞ്ഞ ശനിയാഴ്ച പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട അബ്ദുൽ റഷീദാണ് വിദഗ്ധമായി പിടികൂടിയത്. വിനോദ സഞ്ചാര മേഖലയായ ഊരകം മലയില്‍ നിന്നാണ് പ്രതിയെ വലയിലാക്കിയത്. ഊരകം മലയിലെ പൊട്ടക്കിണറ്റിലായിരുന്നു പ്രതി പകൽ സമയങ്ങളിൽ കഴിഞ്ഞത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒളിവിൽ താമസിക്കുന്ന പ്രതിയെ കണ്ടെത്താനായത്.
ഇടക്കിടെ മൊബൈൽ ഫോൺ ഒാണാക്കിയതാണ് പൊലീസ് അന്വേഷണം എളുപ്പമാക്കിയത്. കഞ്ചാവ് കേസില്‍ കോടതി റിമാൻഡ് ചെയ്ത പ്രതി തണുത്ത വെളളം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മലപ്പുറം പടിഞ്ഞാറ്റുംമുറി എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഒാഫീസർമാരായ സുമേഷ്, മനോജ് സെബാസ്റ്റിയൻ എന്നിവരടങ്ങിയ സംഘം തന്നെയാണ് പ്രതിയെ പിടികൂടിയത്
Advertisement