അമ്പലപ്പുഴയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ സാമ്പത്തിക ബാധ്യതകള്‍ പൊലീസ് അന്വേഷിക്കുന്നു. ഇടുക്കിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചു. വേണുവും സുമയും താമസിച്ചിരുന്ന വീട് ജപ്തിയുടെ വക്കിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരച്ചിട്ടുണ്ട്.
അമ്പലപ്പുഴയില്‍ ദമ്പതികള്‍ മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാല്‍ ചിട്ടിയുടമ പെട്രോളൊഴിച്ച് തീവെച്ചുവെന്ന മരണമൊഴിയെ മറികടക്കുന്ന തെളിവ് അന്വേഷണ സംഘത്തിന് ആവശ്യമുണ്ട്. ഇടുക്കിയിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വേണുവന്‍റെ സാമ്പത്തിക ബാധ്യതകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചു. കീരിത്തോട്ടിലെ വീടും സ്ഥലവും ജപ്തിയുടെ വക്കിലായിരുന്നു. വിവിധ ബാങ്കുകളില്‍ വന്‍ ബാധ്യതകള്‍. വീട് നിര്‍മ്മിച്ചതിന്‍റെ ഉള്‍പ്പെടെ പണം പലര്‍ക്കും നല്‍കാനുണ്ട്.
ഇവയുടെ രേഖകള്‍ അടങ്ങുന്ന വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു. ദമ്പതികള്‍ക്ക് ആകെ എത്ര രൂപ കടമുണ്ടായിരുന്നുവെന്ന് തിട്ടപ്പെടുത്തുന്നതിനാണ് ശ്രമം. കസ്റ്റഡിയിലുള്ള സുരേഷിനെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്യാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അല്‍പ്പംകൂടി തെളിവുകള്‍ ശേഖരിച്ച ശേഷംമതിയെന്ന് തുടര്‍ന്ന് തീരുമാനിച്ചു. ചിട്ടിപ്പണം വാങ്ങാന്‍ അമ്പലപ്പുഴയിലെത്തിയ വേണുവും സുമയും കാറില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ പാത്രങ്ങള്‍ എന്നിവ കരുതിയിരുന്നു. പണം കിട്ടുന്നതുവരെ ചിട്ടി ഉടമയുടെ വീടിനുമുന്നില്‍ സമരം കിടക്കാനുറച്ച് എത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.
Advertisement