സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ വിരുതൻ മലപ്പുറം പെരിന്തൽമണ്ണയിൽ ക്രൈംബഞ്ച് സംഘത്തിന്റെ പിടിയിലായി. പാലക്കാട് സ്വദേശി വിജയകുമാറും ഭാര്യയും മക്കളുമാണ് കുടുങ്ങിയത്.
സി.ബി.ഐ ഉദ്യഗസ്ഥനാണന്നും ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം തന്റെ വിവിധ സ്ഥലങ്ങളിലുളള 211 കോടി മൂല്യം വരുന്ന വസ്തുവകകൾ മരവിപ്പിച്ചതായും ഭൂമിക്കച്ചവടക്കാരെ ബോധ്യപ്പെടുത്തിയാണ് വിജയകുമാറിന്റെ തട്ടിപ്പ്. ഭൂമിയുടെ ആധാരങ്ങളും അടിയാധാരങ്ങളുമെല്ലാം വ്യാജമായി നിർമിച്ചാണ് നൽകിയിരുന്നത്. കേസിൽ നിന്ന് രക്ഷപ്പെടാൻ ഭൂമിക്ക് മുൻകൂറായി ലക്ഷങ്ങൾ കൈപ്പറ്റിയാണ് തട്ടിപ്പ്. പെരിന്തൽണ്ണ പട്ടിക്കാട് സ്വദേശിക്ക് മാത്രം ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ട്. പൊലീസിനെ അറിയിച്ചപ്പോൾ പരാതിക്കാരനെതിരെ പ്രതി പരാതി നൽകിയതായും പറയുന്നു. ഭാര്യ സുജാതക്കും രണ്ടു മക്കൾക്കും കേസുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. സാമൂഹ്യ സേവനത്തിന് ഡോകട്രേറ്റ് നേടിയതായും ലയൺസ് ക്ലബ്ബ് ഭാരവാഹിയായതിനാൽ പേരിനോട് ചെർന്ന് ലയൺ എന്ന പദമുപയോഗിച്ചും പ്രശസ്‌തരോടൊപ്പമുള്ള ഫോട്ടോ കാണിച്ചുമെല്ലാമാണ് ഇയാളുടെ തട്ടിപ്പ്.