ആലപ്പുഴയില്‍ എഴുപത്തിയെട്ടുകാരിയെ ചിരവ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അന്വേ·ഷണം തുടരുന്നു. വയോധികയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസിനെ വലയ്ക്കുന്നുണ്ട്.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനി പാർവതിയമ്മ ഒറ്റയ്ക്കായിരുന്നു താമസം. വ്യാഴാഴ്ച്ച രാത്രിയാണ് ചിരവകൊണ്ട് അടിയേറ്റത്. അടിയേറ്റ് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് പാര്‍വതിയമ്മ. രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗസംഘം ആക്രമിച്ചുവെന്നായിരുന്നു ആദ്യ മൊഴി. പിന്നീട് നല്‍കിയ മൊഴിയില്‍ ഒരാളെന്ന് മൊഴിമാറ്റി.
അടുത്ത ദിവസം ആറ് പേരുണ്ടെന്നും പറഞ്ഞു. മൊഴിയിലെ വൈരുദ്ധ്യമാണ് പ്രശ്നം. മാനസികാഘാതമാമ് ഇതിന് കാരണമെന്ന് സംശയികക്കുന്നു. പുലർച്ചെ പാർവതിയമ്മയ്ക്ക് വിഷുകൈനീട്ടവുമായി എത്തിയ അയൽവാസികളാണ് അബോധാവസ്ഥയിൽ കിടന്ന ഇവരെ കണ്ടത്. അടിയേറ്റ് മുഖത്തിന്‍റെ ഒരു വശം തകര്‍ന്ന നിലയിലാണ്. തുറസായ പാടത്തിനു സമീപത്താണ് പാർവതിയമ്മ താമസിച്ചിരുന്ന വീട്. ഈ പാടത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഈ സംഘത്തേയും സ്ഥലത്തെ ക്വട്ടേഷൻ സംഘങ്ങളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Advertisement