ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി രണ്ടാഴ്ചയ്ക്കുള്ളിൽ കാമുകിയെ പീഡിപ്പിച്ചു ദേഹോപദ്രവം ഏൽപിച്ച കേസിൽ അറസ്റ്റിൽ. കാമുകിയെ ആക്രമിച്ചതിനു മൂന്നു സുഹൃത്തുക്കളും പിടിയിലായി. കല്ലുവാതുക്കൽ പുലിക്കുഴിയിൽ കഴിഞ്ഞ ഓണത്തിനു ഭാര്യയെ മർദിച്ചു കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പുലിക്കുഴി സ്വദേശി വിജയകുമാറാണു (34) കാമുകിയെ പീഡിപ്പിച്ച കേസിൽ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കാമുകിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് അക്രമിച്ചതിനു വിജയകുമാറിന്റെ കൂട്ടാളികൾ പാരിപ്പള്ളി സ്വദേശികളായ സുജിത് (26), കലേഷ് (30), രാജു പണ്ഡാരത്തിൽ (44) എന്നിവരും പിടിയിലായി. എസിപി ജവാഹർ ജനാർദ്, സിഐ നസീർ, ആർ.പി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.