പത്തനംതിട്ട കോന്നിയിൽ ബെവ്കോ വിൽപനകേന്ദ്രത്തിൽ മദ്യം വാങ്ങാനെത്തിയവരുടെ ആക്രമണത്തിൽ അമ്മയ്ക്കും മകനും പരുക്ക്. പ്രതിഷേധങ്ങൾക്കിടെ ആരംഭിച്ച മാങ്കുളത്തെ മദ്യവിൽപനശാലയിലെത്തിയവരാണ് ആക്രമണം നടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്തവരെ കേസെടുക്കാതെ വിട്ടയച്ചെന്ന് പരാതി
മദ്യം വാങ്ങാനെത്തിയവർ സുനിതയുടെ വീട്ടിലേയ്ക്ക് ഇറങ്ങുന്ന വഴിയിൽ ജീപ്പ് നിർത്തിയിട്ടിരുന്നു. പിന്നീട് സംഭവിച്ചത് കടന്നാക്രമണമായിരുന്നു. കോന്നി പൊലീസെത്തി വാഹനവും ആക്രമണം നടത്തിയവരെയും കസ്റ്റഡിയിലെടുത്തു. കേസെടുക്കാതെ പൊലീസ് ഇവരെ വിട്ടയച്ചുവെന്നാണ് പരാതി.
മാങ്കുളത്ത് മദ്യവിൽപനശാല തുടങ്ങുന്നതിനെതിരെ ജനകീയസമരസമിതി പ്രതിഷേധത്തിലായിരുന്നു. സമരത്തിനൊടുവിൽ മദ്യശാല പൂട്ടി. പ്രതിഷേധം കെട്ടടങ്ങിയതോടെ രാത്രിയുടെ മറവിൽ വീണ്ടും തുറന്നു.മദ്യശാല തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങളുടെ ജീവിതം താറുമാറായെന്നാണ് നാട്ടുകാരുടെ പരാതി.