നാനൂറു രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ഉപ്പാർപേട്ടിലെ ഹോട്ടലിൽ പാചകക്കാരനായി ജോലിചെയ്യുന്ന ചിത്രദുർഗ സ്വദേശി ലോകേഷ് നരസിംഹപ്പയെ സഹപ്രവർത്തകൻ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഇയാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഉപ്പാർപേട്ട് പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
സഹപ്രവർത്തകരായ കുമാറും പ്രകാശുമൊത്ത് ഹോട്ടലിനു സമീപത്തെ കെട്ടിടത്തിൽ ലോകേഷ് മദ്യപിച്ചിരുന്നതയി പൊലീസ് പറഞ്ഞു. തുടർന്ന് തന്റെ 400 രൂപ കണ്ടില്ലെന്ന് കുമാർ പരാതിപ്പെട്ടതോടെ തർക്കമായി. മദ്യ ലഹരിയിലായിരുന്നു കുമാർ സിമന്റ് കട്ടയെടുത്ത് ലോകേശിന്റെ തലയ്ക്കടിച്ചതാണ് മരണകാരണം. നിലവിൽ ഒളിവിലുള്ള കുമാറിനും പ്രകാശിനുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.