സമൂഹ മാധ്യമങ്ങൾ വഴി മതസ്പർധയുണ്ടാക്കുന്ന പ്രാചാരണങ്ങൾ നടത്തുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കാസർകോട് പൊലീസിന്റെ തീരുമാനം. പഴയചൂരിയിലെ മദ്രസ അധ്യാപകൻ താമസസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടതിനെ തുടർന്ന് വ്യാജ പ്രചാരണങ്ങൾ ശക്തമായതിനെ തുടർന്നാണ് നടപടി.
ചൂരിയിലെ മദ്രസ അധ്യാപകന്റെ കൊലപാതകത്തെ തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണങ്ങൾ ശക്തമായിരുന്നു. പലതും വർഗീയ സംഘർഷങ്ങൾക്ക് വരെ കാരണമായേക്കുമെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. ഇതുവരെ നാലുകേസുകൾ രജിസ്റ്റർ ചെയ്തു. സാമൂദായിക കലാപത്തിന് ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തുന്നത്. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരും കേസിൽ പ്രതികളാവും.
രാത്രികാലങ്ങളിൽ നടക്കുന്ന കായിക മൽസരങ്ങൾക്ക് പൊലീസ് അനുമതി നിർബന്ധമാക്കി.ഡി.വൈ.എസ്.പിമാർക്കാണ് അനുമതി നൽകാനുള്ള ഉത്തരവാദിത്വം. നൈറ്റ് െപട്രോളിങ്ങും ബൈക്ക് പെട്രോളിങും ശക്തമാക്കാനും ജില്ല പൊലീസ് തീരുമാനിച്ചിട്ടുണ്ട്.അധ്യാപകന്റെ കൊലപാതകത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചതിന് പിന്നാലെയാണ് ശക്തമായ നടപടികളുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്.
Advertisement