തിരുവനന്തപുരം ചിറയിൻകീഴ് കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആറ്റിങ്ങൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കഴിഞ്ഞ 29നാണ് ചിറയിൻകീഴിൽ വ്യത്യസ്ഥ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.
പുതുക്കരി മുക്കാലിവട്ടം സ്വദേശി ബിനു, കിഴുവിലം മുടപുരം സ്വദേശി നിസർ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളാണ് പിടിയിലായത്. ബിനുവിനെ മർദ്ദിച്ചുകൊന്ന കേസിൽ വലിയവിളാകം സ്വദേശി കിരൺ ബാബു, പാണ്ടകശാല സ്വദേശി ബിജു എന്നിവരാണ് പിടിയിലായത്. ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ബിനു കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് വഴിവച്ചത്.
നിസാറിനെ കൊലപ്പെടുത്തിയ കേസിൽ കറക്കട സ്വദേശി അജിത്, കിഴുവിലം സ്വദേശി അനീഷ് എന്ന അപ്പു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒരേ ദിവസം തന്നെ അതികം അകലെയല്ലാതെ രണ്ട് കൊലപാതകങ്ങൾ നടന്നത് അന്വേഷണ സംഘത്തെകുഴക്കിയിരുന്നു.