ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് വന്യജീവികളെ കടത്തുന്ന വന്‍സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം കുട്ടിത്തേവാങ്കുകളെ വില്‍ക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ എന്‍സിപി യുവനേതാവ് ഒളിവിലാണ്.
നക്ഷത്രആമ, വെള്ളിമൂങ്ങ, കുട്ടിത്തേവാങ്ക് തുടങ്ങി ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന വന്യജീവികളെ കടത്തുന്ന മൂന്ന് സംഘങ്ങള്‍ ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. മൂന്ന് സംഘങ്ങളാണെങ്കിലും സഹകരിച്ചാണ് പ്രവര്‍ത്തനം. അതേ സമയം കഴിഞ്ഞ ദിവസം കുട്ടിത്തേവാങ്കിനെ കടത്തിയെ കേസിലെ മുഖ്യപ്രതിയായ എന്‍സിപി യുവനേതാവ് ചിഞ്ചു ജേക്കബ് ഒളിവിലാണ്. കഴിഞ്ഞ ദിവസം നാലുപേരാണ് കുട്ടിത്തേവാങ്കുകവുമായി പിടിയിലായത്. പത്തനംതിട്ട സ്വദേശി ജേക്കബ് ജോർജ്, കുണ്ടറ സ്വദേശി ശ്രീജിത്ത്, മാവേലിക്കര സ്വദേശി സഞ്ചു, വെൺമണി സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. വിൽപനയ്ക്കായി കൊണ്ടുവന്ന നാല് കുട്ടിത്തേവാങ്കുകളെ കണ്ടെത്തി. വനപാലകര്‍തന്നെ കച്ചവടക്കാരായി വന്ന് ഒരുകുട്ടിത്തേവാങ്കിന് രണ്ടരലക്ഷം രൂപ നിരക്കില്‍ കച്ചവടം ഉറപ്പിച്ചാണ് പ്രതികളെ പിടികൂടിയത്. എന്‍സിപി യുവനേതാവ് ചിഞ്ചു ജേക്കബ്ബിന്റ െകാരക്കാട്ടെ വീട്ടിലായിരുന്നു കുട്ടിത്തേവാങ്കുകളെ സൂക്,ിച്ചിരുന്നത്. ജീപ്പില്‍ നാല് തേവാങ്കുകളുമായി വന്നപ്പോള്‍ പിടികൂടുകയായിരുന്നു. എവിടെ നിന്നാണ് ഇളയെ കിട്ടിയതെന്ന് മുഖ്യപ്രതിയായ ചിഞ്ചുവിനാണ് അറിയാവുന്നത്. പ്രതി ഒളിവിലാണ്. ചിഞ്ചുവിനെ പിടികൂടിയാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു പ്രതി. വെള്ളിമൂങ്ങയെ കടത്തതിയ കേസിലും പങ്കുണ്ടെന്നാണ് സംശയം. കുട്ടിത്തേവാങ്കുകളെ വിദേശവിപണിയിലെത്തിച്ച് കോടികളുടെ വിൽപനയായിരുന്നു ലക്ഷ്യം. മഴക്കാടുകളിൽ കണ്ടുവരുന്ന കുരങ്ങുവർഗത്തിൽപ്പെട്ട കുട്ടിത്തേവാങ്ക് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്ളതാണ്. ശരീരത്തില്‍ ധരിക്കുന്ന തകിടുകളില്‍ കുട്ടിത്തേവാഹ്കിനെക്കൊണ്ട് കടിപ്പിച്ചാല്‍ ശക്തിയും ഐശ്വര്യവും കൂടുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചും വീട്ടില്‍ വളര്‍ത്തിയാല്‍ ഐശ്വര്.യം കൂടുമെന്നും പ്രചരിപ്പിച്ചുമാണ് ഇവയെ കച്ചവടം ചെയ്യുന്നത്.