കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിനും മകനുമെതിരെ ഉയർന്ന വെളിപ്പെടുത്തൽ ഇവരുടെ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുണ്ടറ പൊലീസില്‍ സ്വാധീനമുണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നതായി പരാതിക്കാര്‍ പറയുന്നു.
പത്തുവയസുകാരിയുടെ മരണത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൂഴ്ത്തിയത് ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.പൊലീസിൽ നിന്ന് ഒരു നീതിയും ലഭിച്ചില്ലെന്ന് 14 കാരന്റെ കുടുംബം പറയുന്നു. വഴിയിലും വീട്ടിലും വിക്ടറും മകനും ഭീഷണി തുടർന്നപ്പോഴും പൊലീസ് സഹായിക്കാനെത്തിയില്ല. മരണ കഴിഞ്ഞ് 19 ദിവസം കഴിഞ്ഞാണ് പൊലീസെത്തിയത്.
ഭാര്യയ്ക്ക് കുണ്ടറ പൊലീസ് സ്റ്റേഷനിൽ സ്വാധ്വീനമുണ്ടന്ന് വിക്ടർ തന്നെ ഇവരോട് പറഞ്ഞിരുന്നു. വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം പോലും സഹായിച്ചില്ല. പോസ്റ്റ്മോര്‍ട്ടം പോലും കൃത്യമായി നടത്തിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.