ഓണമെത്തുന്നതിന് ഒരു മുഴം മുൻപേ തന്നെ തീറ്റ മത്സരത്തിനെതിരേ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. തീറ്റ മത്സരങ്ങൾ ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാൽമത്സരങ്ങൾ നടത്തരുതെന്നും അഥവാ ആരെങ്കിലും ആരെങ്കിലും അവ നടത്തിയാൽ തന്നെ പങ്കെടുക്കരുതെന്നും വയനാട് ഡിഎംഒ ഡോ.ആശാദേവി ആവശ്യപ്പെട്ടു. തീറ്റ മത്സരങ്ങൾക്കെതിരേ ആരോഗ്യവകുപ്പ് ഗൗരവമായ ബോധവൽക്കരണം നടത്തും.
മത്സരത്തിനായി അതിവേഗം ഭക്ഷണം കഴിക്കേണ്ട ിവരുന്നതിനാൽ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസതടസ്സമുണ്ട ായി മരണം വരെ സംഭവിക്കുന്നതിനാൽ ഇത്തരം മത്സരങ്ങൾ നിരോധിക്കണമെന്ന പരാതികൾ നിലനിൽക്കുന്നു. സ്ഥിരമായി തീറ്റമത്സരത്തിൽ ഏർപ്പെടുന്നവർക്ക് ദഹനക്കുറവ്, ഛർദ്ദി, വയറിളക്കം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിച്ചുളള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ, അമിതവണ്ണം, രക്താതിമർദ്ദം, അമിത കൊളസ്‌ട്രോൾ, കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാം.
ജില്ലയിലെ ക്ലബുകൾ, വായനശാലകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങി എല്ലാ വകുപ്പുകളും ഏജൻസികളും തീറ്റമത്സരത്തിന്റെ ദോഷവശങ്ങൾ മനസ്സിലാക്കി സ്വയം വിട്ടുനിൽക്കുകയും അവരവരുടെ യൂണിറ്റുകളിലും സ്ഥാപനങ്ങളിലും തീറ്റമത്സരത്തിനെതിരെ ബോധവൽക്കരണം സംഘടിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.