ക്രൂരനായ സ്വേച്ഛാതിപധിയായിരുന്നു ഫിദല്‍ കാസ്ട്രോയൊന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും. ക്യൂബയ്ക്ക് ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
കാസ്ട്രോയുടെ മരണ വാർത്ത സ്‌ഥിരീകരിച്ച ശേഷം 'ഫിഡൽ കാസ്ട്രോ മരിച്ചു' എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് കാസ്ട്രോയോടുള്ള നയം നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് വ്യക്‌തമാക്കിയത്. തന്റെ ഭരണകാലത്ത് സ്വന്തം ജനതയെ അടിച്ചമർത്തുകയായിരുന്നു കാസ്ട്രോ ചെയ്തത്. ഭീതി വിതച്ച കാസ്ട്രോ ഭരണത്തിൽ കൊള്ളയും ദുരിതവും ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയിൽ അരങ്ങേറിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു